മതങ്ങളിലൂടെ പറഞ്ഞു കേട്ട് ശീലിച്ച മരണാനന്തര ജീവിതവും ആത്മാവും പ്രേതവും സ്വർഗ്ഗവും നരകവുമടക്കമുള്ള പലതും പിന്നീട് പല സിനിമകളിലും പ്രമേയവത്ക്കരിക്കപ്പെട്ടത് അങ്ങനെയൊക്കെയാണ്.
മരണാനന്തര ജീവിതത്തെ വ്യത്യസ്‍തമായി പ്രമേയവത്ക്കരിച്ച ഒരു സിനിമയായിരുന്നു സമീപ കാലത്ത് മലയാളത്തിൽ ഇറങ്ങിയ 'ഇബ്‌ലീസ്'. സമാന പ്രമേയത്തിന്റെ മറ്റൊരു വ്യത്യസ്ത അവതരണമാണ് 'കാർഗോയി'ലും ഉള്ളത്.
തങ്ങൾ എങ്ങിനെ മരിച്ചു പോയി എന്ന് മരിച്ചവർക്ക് വിവരിച്ചു കൊടുത്ത ശേഷം അവരുടെ പഴയ ഓർമ്മകളെയൊക്കെ ഇല്ലാതാക്കി കൊണ്ട് അടുത്ത ജന്മത്തിലേക്ക് പറഞ്ഞയക്കുകയാണ്.
ഇത്തരത്തിൽ രസകരവും ത്രില്ലിങ്ങുമായ ഒരു കഥാതന്തുവും പ്രമേയവുമൊക്കെ കിട്ടിയിട്ടും മികച്ച ഒരു തിരക്കഥയുടെ പിൻബലമില്ലാതെ പോകുന്നിടത്താണ് 'കാർഗോ' നിരാശയാകുന്നത്.
ആകെ മൊത്തം ടോട്ടൽ = മിത്തോളജിയുടെയും സയൻസിന്റെയുമൊക്കെ ഒരു ഫ്യൂഷൻ ഫിക്ഷൻ വർക്ക് എന്ന് പറയാവുന്ന ഒരു സിനിമ തന്നെയെങ്കിലും കാണുന്നവനെ ഒട്ടും തന്നെ എൻഗേജ് ചെയ്യിപ്പിക്കാൻ സാധിക്കുന്നില്ല 'കാർഗോ'ക്ക് . ആശയപരമായോ അവതരണപരമായോ പൂർണ്ണതയില്ലാത്ത സിനിമയായി ഒതുങ്ങുന്നു സിനിമ.
*വിധി മാർക്ക് = 4/10
-pravin-
മിത്തോളജിയുടെയും സയൻസിന്റെയുമൊക്കെ ഒരു ഫ്യൂഷൻ ഫിക്ഷൻ വർക്ക്
ReplyDelete